
ചന്ദ്രപ്പന്‍ ഉദ്ദേശിച്ചത് ഏതായാലും നടന്നു. സി.പി.എം. സമ്മേളനത്തിന് മാത്രമായി
ഒതുങ്ങിപ്പോയ മാധ്യമ ശ്രദ്ധ കുറച്ചെങ്കിലും സി. പി. ഐ. സമ്മേളനത്തിനും നേടിയെടുക്കാന്‍ ചന്ദ്രപ്പന്റെ ഉണ്ടായില്ല വെടികൊണ്ട് സാധിച്ചിരിക്കുന്നു. കൊല്ലത്തിന്റെ കശുവണ്ടിപ്പെരുമ അസ്തമിച്ചു പോയതുപോലെ , തിളക്കം നഷ്ടപ്പെട്ടു വഴിപാടു സമ്മേളനം ആകേണ്ടിയിരുന്ന സി.പി.ഐ. സംസ്ഥാനാ സമ്മേളനം അങ്ങനെ ജോറാക്കിമാറ്റാന്‍ ചന്ദ്രപ്പന്റെ വളരെ ചെറിയ ഒരു അഭിമുഖത്തിനു സാധിച്ചിരിക്കുന്നു. ഇത്രയും കാലത്തെ പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സമുന്നതരായ മറ്റു നേതാക്കന്മാര്‍ക്കൊന്നും നേടാന്‍ കഴിയാതെ പോയ അപൂര്‍വമായ ആ അംഗീകാരം ചന്ദ്രപ്പന്‍ സ്വന്തമാക്കിയിരിക്കുന്നു. സി.പി.ഐ.യുടെ ജീര്‍ണ്ണിച്ച ഒരു ചരിത്ര കാലത്തോട് സൗഹാര്‍ദത്തിന്റെ ഒരു നീണ്ട കൈ വര്‍ത്തമാനകാലത്തു നിന്നും വീണ്ടും അടുപ്പം കാണിച്ചിരിക്കുന്നു.
യാതൊരു പ്രകോപനവും ഇല്ലാതെ ചന്ദ്രപ്പന്‍ ഒരു സുപ്രഭാതത്തില്‍ തികച്ചും ആക്ഷേപകരമായ വാക്കുകളുമായി സി.പി.എമ്മിനെതിരെ ചാടി വീണതിന്റെ പൊരുള്‍ ആണ് രാഷ്ട്രീയ കേരളത്തിന് മനസ്സിലാവാതെ പോയത്. ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പാണ് പോലും സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാത്രമല്ല സി.പി.എമ്മിലെ വിഭാഗീയതയാണത്രെ ഇത്തവണ ഇടതുപക്ഷത്തിനു സംസ്ഥാന ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത് പോലും. സി.പി.ഐ. യുടെ പഴയകാല നേതാക്കന്മാര്‍ ചെയ്തത് പോലെ അഴിമതി ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പിണറായി വിജയന്‍ പാര്‍ട്ടി സ്ഥാനം രാജിവെക്കണമായിരുന്നു പോലും. കേള്‍ക്കാന്‍ രസമുള്ളതാണ്. സി.പി.എം. തുലഞ്ഞു കാണാന്‍ ആഗ്രഹിക്കുന്ന കടുത്ത വലതുപക്ഷ മനസ്സുകള്‍ ചന്ദ്രപ്പന്റെ കുഞ്ഞു വായിലെ വലിയ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ തന്നെ ആനന്ദസാഗരത്തില്‍ ആറാടി തുടങ്ങും. എന്നാല്‍ അത്തരം ഒരവസരം ഇടതുപക്ഷ ശത്രുക്കള്‍ക്ക് എറിഞ്ഞു കൊടുക്കാന്‍ ബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതാവ് തയ്യാറാകുമോ? പക്ഷെ ചന്ദ്രപ്പന്‍ ഇവിടെ അതിനു തയ്യാറായി. ഒരു മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ നയിക്കുന്ന ഒരു വലിയ പാര്‍ട്ടിയെയും, അതിന്റെ നേതാക്കന്മാരെയും അധിക്ഷേപിക്കാന്‍ മറ്റൊരു കക്ഷി ശ്രമിച്ചത് അങ്ങേയറ്റം അപലപനീയമല്ലേ. ചന്ദ്രപ്പന്റെ ഈ പടുവാക്കുകള്‍ കേട്ട് മൌനം ജപിച്ചിരിക്കാന്‍ സി.പി.എം. ആ പാര്‍ട്ടി അല്ലാതാവണം. മറുപടി കിട്ടിയപ്പോള്‍ ഭാഷയുടെ മാന്യതയെ കുറിച്ച് പറഞ്ഞു സംസ്കൃത ചിത്തരാകാന്‍ ചന്ദ്രപ്പനും പാര്‍ട്ടിയും കണ്ണുപൊത്തിക്കളി കളിക്കുന്നു. അതിനുള്ള അര്‍ഹത ആ പാര്‍ട്ടിക്കും, ചന്ദ്രപ്പന്‍ ഉള്‍പ്പെടെയുള്ള അതിന്റെ നേതാക്കന്മാര്‍ക്കും ഉണ്ടോ എന്ന് അവര്‍ പരിശോധിക്കുന്നത് നന്നായിരിക്കും.
ഭൂതകാലത്തിന്റെ പിഴവുകളോട് ക്ഷമ ചൊല്ലി പുതിയൊരു രാഷ്ട്രീയ അതിജീവനം സി.പി.ഐ.ക്ക് സാധ്യമായത്, ആ പാര്‍ട്ടി സി.പി.എമ്മുമായി ചേര്‍ന്ന് ഇടതുപക്ഷ മുന്നണി രൂപീകരിച്ചതിനു ശേഷമാണ്. കേരളം ഭീതിയോടെ ഓര്‍ക്കുന്ന ഒരു കറുത്ത കാലത്തിന്റെ
ചോര ചിതറിയ താളുകളില്‍ സി.പി.ഐ യുടെ ചിത്രം ഒറ്റുകാരന്റെയും കൂട്ടിക്കൊടുപ്പുകാരന്റെയുമാണ്. കേരളം ആ ചിത്രം മറക്കാന്‍ ഇടയായത്, സി.പി.ഐ. അതിന്റെ പ്രത്യശാസ്ത്ര ലക്‌ഷ്യം തിരിച്ചറിഞ്ഞു മാനവിക രാഷ്ട്രീയത്തിന്റെ പച്ചപ്പുകളെ പുല്‍കാന്‍ തീരുമാനിച്ചതോടെയാണ്. അതിനു അവരെ സഹായിച്ചത് സി.പി.എം ആണെന്ന സത്യം സി.പി.ഐ. മറക്കാതിരിക്കുക.
പിന്നെ കഴിഞ്ഞ സര്‍ക്കാര്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് ഒരു വന്‍ തകര്‍ച്ചയുടെ ആഴക്കടലില്‍ നിന്ന് ഇടതുമുന്നണി രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇടതുമുന്നണി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതൊന്നും ഇനി ഒരു കീറി മുറിക്കലിന് വിധേയമാക്കാതിരിക്കുന്നതായിരിക്കും നല്ലത്. നേരിയ ഭൂരിപക്ഷത്തിനു ഭരണം നഷ്ടപ്പെട്ടത് കേരളത്തില്‍ സംഭവിച്ച ന്യുനപക്ഷ വിഭാഗങ്ങളുടെ ഏകോപനം കാരണമാണെന്നും മനസ്സിലാക്കണം. അഞ്ചു വര്‍ഷക്കാലം അധികാരത്തിന്റെ മിച്ചമൂല്യ സമാഹരണത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തപ്പെട്ട ന്യുനപക്ഷ പാര്‍ട്ടികള്‍ ഭരണം ലക്ഷ്യമാക്കി മതത്തെ കൂട്ടുപിടിച്ച് സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ ഇടതുപക്ഷ വിരോധം കുത്തിവെച്ചാണ് നേരിയ ഭൂരിപക്ഷത്തിനു യു. ഡി. എഫിനെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.ഇതൊക്കെ ഈ ഒരു വര്‍ഷക്കാലത്തിനിടയില്‍ എത്രയോ തവണ ചര്‍ച്ച ചെയ്തു തള്ളിയ കാര്യങ്ങള്‍. എന്നിട്ടും സി.പി.ഐ. പരാജയ കാരണം സി.പി.എമ്മില്‍ ആരോപിച്ചു മാന്യത ചമയുകയാണ്. കഴിഞ്ഞ മന്ത്രി സഭയില്‍ പേരുദോഷം കേള്‍പ്പിച്ച മന്ത്രിമാരുടെ പട്ടികയില്‍ സി.പി.ഐ യിലെ രണ്ടോ മൂന്നോ മന്ത്രിമാര്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നുന്ടെന്നു ഒരിക്കലും മറന്നു പോവരുത്.
ഇടതുപക്ഷ ഐക്യം നാട് ആഗ്രഹിക്കുന്ന ഒരു കാലമാണിത്. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മ, അത് സാധ്യമാവാന്‍ സി.പി.എമ്മും സി.പി.ഐയും ആണ് മുന്‍കൈ എടുക്കേണ്ടത്. ജനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ സിദ്ധാന്തം പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതിനിടയില്‍ ഇത്തരത്തിലുള്ള അസ്വാരസ്യങ്ങള്‍ രാഷ്ട്രീയ കേരളത്തിന് മടുപ്പ് ഉളവാക്കും. ഇരന്നു മേടിച്ച അടി സി.പി.ഐക്ക് ശരിക്കും ഏറ്റു കഴിഞ്ഞു. ഇനി മൌനം പാലിക്കുക. ഒപ്പം സി.പി.എമ്മും.
ചോര ചിതറിയ താളുകളില്‍ സി.പി.ഐ യുടെ ചിത്രം ഒറ്റുകാരന്റെയും കൂട്ടിക്കൊടുപ്പുകാരന്റെയുമാണ്. കേരളം ആ ചിത്രം മറക്കാന്‍ ഇടയായത്, സി.പി.ഐ. അതിന്റെ പ്രത്യശാസ്ത്ര ലക്‌ഷ്യം തിരിച്ചറിഞ്ഞു മാനവിക രാഷ്ട്രീയത്തിന്റെ പച്ചപ്പുകളെ പുല്‍കാന്‍ തീരുമാനിച്ചതോടെയാണ്. അതിനു അവരെ സഹായിച്ചത് സി.പി.എം ആണെന്ന സത്യം സി.പി.ഐ. മറക്കാതിരിക്കുക.
പിന്നെ കഴിഞ്ഞ സര്‍ക്കാര്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് ഒരു വന്‍ തകര്‍ച്ചയുടെ ആഴക്കടലില്‍ നിന്ന് ഇടതുമുന്നണി രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇടതുമുന്നണി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതൊന്നും ഇനി ഒരു കീറി മുറിക്കലിന് വിധേയമാക്കാതിരിക്കുന്നതായിരിക്കും നല്ലത്. നേരിയ ഭൂരിപക്ഷത്തിനു ഭരണം നഷ്ടപ്പെട്ടത് കേരളത്തില്‍ സംഭവിച്ച ന്യുനപക്ഷ വിഭാഗങ്ങളുടെ ഏകോപനം കാരണമാണെന്നും മനസ്സിലാക്കണം. അഞ്ചു വര്‍ഷക്കാലം അധികാരത്തിന്റെ മിച്ചമൂല്യ സമാഹരണത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തപ്പെട്ട ന്യുനപക്ഷ പാര്‍ട്ടികള്‍ ഭരണം ലക്ഷ്യമാക്കി മതത്തെ കൂട്ടുപിടിച്ച് സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ ഇടതുപക്ഷ വിരോധം കുത്തിവെച്ചാണ് നേരിയ ഭൂരിപക്ഷത്തിനു യു. ഡി. എഫിനെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.ഇതൊക്കെ ഈ ഒരു വര്‍ഷക്കാലത്തിനിടയില്‍ എത്രയോ തവണ ചര്‍ച്ച ചെയ്തു തള്ളിയ കാര്യങ്ങള്‍. എന്നിട്ടും സി.പി.ഐ. പരാജയ കാരണം സി.പി.എമ്മില്‍ ആരോപിച്ചു മാന്യത ചമയുകയാണ്. കഴിഞ്ഞ മന്ത്രി സഭയില്‍ പേരുദോഷം കേള്‍പ്പിച്ച മന്ത്രിമാരുടെ പട്ടികയില്‍ സി.പി.ഐ യിലെ രണ്ടോ മൂന്നോ മന്ത്രിമാര്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നുന്ടെന്നു ഒരിക്കലും മറന്നു പോവരുത്.
ഇടതുപക്ഷ ഐക്യം നാട് ആഗ്രഹിക്കുന്ന ഒരു കാലമാണിത്. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മ, അത് സാധ്യമാവാന്‍ സി.പി.എമ്മും സി.പി.ഐയും ആണ് മുന്‍കൈ എടുക്കേണ്ടത്. ജനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ സിദ്ധാന്തം പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതിനിടയില്‍ ഇത്തരത്തിലുള്ള അസ്വാരസ്യങ്ങള്‍ രാഷ്ട്രീയ കേരളത്തിന് മടുപ്പ് ഉളവാക്കും. ഇരന്നു മേടിച്ച അടി സി.പി.ഐക്ക് ശരിക്കും ഏറ്റു കഴിഞ്ഞു. ഇനി മൌനം പാലിക്കുക. ഒപ്പം സി.പി.എമ്മും.
No comments:
Post a Comment